100 : 1
وَٱلْعَـٰدِيَـٰتِ ضَبْحًا
കിതച്ചോടുന്നവ സാക്ഷി.
100 : 2
فَٱلْمُورِيَـٰتِ قَدْحًا
അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി.
100 : 3
فَٱلْمُغِيرَٰتِ صُبْحًا
പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി.
100 : 4
فَأَثَرْنَ بِهِۦ نَقْعًا
അങ്ങനെ പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി.
100 : 5
فَوَسَطْنَ بِهِۦ جَمْعًا
ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി.
100 : 6
إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌ
തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്
100 : 7
وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌ
ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിനു സാക്ഷിയാണ്;
100 : 8
وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ
ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ;
100 : 9
۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ
അവന്‍ അറിയുന്നില്ലേ? ഖബറുകളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും.
100 : 10
وَحُصِّلَ مَا فِى ٱلصُّدُورِ
ഹൃദയങ്ങളിലുള്ളവ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍.
100 : 11
إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌۢ
സംശയമില്ല; അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.